പരിയാരം മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാർ ആശങ്കയിൽ പുതിയ ഭരണസമിതി 23 ന് ചുമതലയേല്‍ക്കും.
പരിയാരം മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാർ ആശങ്കയിൽ പുതിയ ഭരണസമിതി 23 ന് ചുമതലയേല്‍ക്കും. പരിയാരം: പരിയാരം മെഡിക്കല്‍ കോളജില്‍ മൂന്നംഗ കെയര്‍ടേക്കര്‍ ഭരണസമിതി 23 ന് ചാര്‍ജെടുക്കും. ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പാളും പ്രമുഖ ഭിഷഗ്വരനുമായ ഡോ.സി.രവീന്ദ്രന്‍, ഡോ.പ്രദീപ്കുമാര്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് 23 ന് ചുമതലയേല്‍ക്കുക. ഇവര്‍ ചുമതലയേല്‍ക്കുന്നതോടെ ഇന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ നിലവിലുള്ള എല്ലാ അനാവശ്യതസ്തികകളും ഇല്ലാതാകും. മെഡിക്കല്‍ കോളജ് ഏറ്റെടുത്തുകൊണ്ടുള്ള ഗവര്‍ണ്ണര്‍ ഒപ്പിട്ട വിജ്ഞാപനത്തിന്റെ കോപ്പി ഇന്നലെ മെഡിക്കല്‍ കോളജ് എംഡി കെ.രവിക്ക് ലഭിച്ചു. ഇതോടെ നിലവിലുള്ള ഭരണസമിതി ഇല്ലാതായി. 23 ന് ചുമതലയേല്‍ക്കുന്ന കെയര്‍ടേക്കര്‍ സമിതിക്കായിരിക്കും ആശുപത്രിയുടെ പൂര്‍ണ്ണഭരണ ചുമതല. ആറ് മാസക്കാലം താല്‍ക്കാലിക ഭരണസമിതിക്ക് തുടരാമെങ്കിലും അതിന് മുമ്പ് തന്നെ സ്ഥിരം സമിതി നിലവില്‍വരും. കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പ്രിന്‍സിപ്പലായി കഴിവ് തെളിയിച്ച ഡോ. സി.രവീന്ദ്രന്‍ മെഡിക്കല്‍ കോളജിന്റെ പ്രഥമ ഡയരക്ടറായി നിയമിതനാകുമെന്നാണ് സൂചന. ഡോ.പ്രദീപ്കുമാറിന് ആശുപത്രിയുടെ ഭരണചുമതലയും ലഭിച്ചേക്കും. പുതിയ ഭരണസമിതി നിലവില്‍ വരുന്നതിന് മുമ്പായി രോഗികള്‍ക്ക് എത്രമാത്രം സൗജന്യം ഏര്‍പ്പെടുത്താമെന്നതിനെകുറിച്ചും