തളിപ്പറമ്പ് സ്വദേശിയായ വിദ്യാർത്ഥി ബംഗളൂരുവിലെ കോളജിൽ മരിച്ച നിലയിൽ
കണ്ണൂര്‍: തളിപ്പറമ്പ സ്വദേശിയായ വിദ്യാർത്ഥി ബംഗളൂരുവിലെ കോളജില്‍ മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കീഴാറ്റൂരിലെ പുതിയപുരയില്‍ കെ.പി.പ്രഭാകരന്‍ – സുരേഖ ദമ്ബതികളുടെ ഏകമകന്‍ അര്‍ജുന്‍ പ്രഭാകരന്‍ (22) ആണ് മരണപ്പെട്ടത്. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ബംഗളുരുവില്‍ എത്തിയിട്ടുണ്ട്. ബൈക്ക് ആക്സിഡന്റില്‍ മരിച്ചു എന്നാണ് കോളജ് അധികൃതര്‍ ഇന്നലെ രാവിലെ നാട്ടില്‍ അറിയിച്ചത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ,
ജയിംസ് മാത്യു എം.എല്‍.എ മുഖേന മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധപ്പെടുകയും അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രി, ഡി ജി പി എന്നിവരുമായും ടെലിഫോണ്‍ മുഖേന ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ പോസ്റ്റ്മോര്‍ട്ടം നടക്കും.
ബംഗളൂരുവിലെ യലഹങ്കയില്‍ കോളജ് വിദ്യാര്‍ത്ഥിയായ അര്‍ജനും ഇവിടെ പഠിക്കുന്ന ചില മലയാളി വിദ്യാര്‍ത്ഥികളുമായി അടുത്തിടെ ചില കശപിശകള്‍ ഉണ്ടായിരുന്നു. ഇതില്‍ പരാതി നല്‍കിയ വിരോധത്തിന് അര്‍ജുന് ഭീഷണി നിലവിലുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ നാട്ടിലെത്തിച്ച് സംസ്ക്കരിക്കും.