ജോലി സ്ഥലത്ത് വാഹനാപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി ജവാന്റെ മൃതദേഹം ഔദ്യോഗിക ബഹുമതിയോടെ സംസ്കരിച്ചു.
കണ്ണൂർ: കുറ്റിയാട്ടൂർ ജോലി സ്ഥലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച കുറ്റിയാട്ടൂർ കുറുവോട്ട് മൂലയിലെ കളത്തിൽ ഭവനിൽ വയോറ രജിത്ത് (28) ന് നാടിന്റെ അന്ത്യാഞ്ജലികൾ
ഉച്ചക്ക് ഒരു മണിയോടെ കണ്ണൂർ എയർപോർട്ടിൽ എത്തിച്ച മൃതദേഹം ശിപായി
അജി, ഗോവിന്ദൻ കുറ്റിയാട്ടൂർ പഞ്ചായത്ത് പ്രസി. എൻ.പത്മനാഭൻ എന്നിവർ ഏറ്റുവാങ്ങി
ഉച്ചക്ക് 3 മണിയോടെ കുറു വോട്ട് മൂല സി.ആർ.സി.യിൽ
പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ കുറ്റിയാട്ടൂർ വില്ലേജ് ഓഫീസർ വി.അനിൽകുമാർ കുറ്റിയാട്ടൂർ പഞ്ചായത്ത് പ്രസി: എൻ.പത്മനാഭൻ, കൂടാളി. പഞ്ചായത്ത് പ്രസി.. പി.പി. നൌഫൽ, ബിജുകണ്ടകൈ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലും പെട്ടവർ അന്ത്യോപചാരമർപ്പിച്ചു
തുർന്ന് ബന്ധുക്കൾക്ക് അന്ത്യോപചാരം അർപ്പിക്കാനായ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി 4 മണിയോടെ ഔദ്യോതിക ബഹുമതിയോടെ കുറ്റിയാട്ടൂർ പൊതുസ്മശാനത്തിൽ സംസ്കാരം നടത്തി.
മുണ്ടയാടൻപുരുഷോത്തമന്റെയും, വയോറഗിരിജയുടേയും മകനാണ്
ഡൽഹി റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്ച രാത്രിയാണ്മരണംസംഭവിച്ചത്
ജാൻസി ആർമി സപ്ളൈ കോറിലെ നായികായി ജോലി ചെയ്തുവരികയാണ്
കഴിഞ്ഞ മാസം നാട്ടിലെത്തിയ
രജിത്ത് ഡിസംബർ 29 നാണ് ജോലി സ്ഥലത്തേക്ക് മടങ്ങി പോയത്
സഹോദരങ്ങൾ വി.പ്രജീഷ് (ഫയർ ആന്റ് റെസ്ക്യു മട്ടന്നൂർ) പ്രവീൺ, രജിന,