മുന്നറിയിപ്പുമായി ലോകബാങ്ക്; വളര്‍ച്ചനിരക്ക് ഇടിഞ്ഞുതാഴും
ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചനിരക്കില്‍ വലിയ ഇടിവുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ലോകബാങ്ക്. നടപ്പ് സാമ്പത്തികവർഷത്തെ പ്രതീക്ഷിത വളർച്ചനിരക്ക് ആറ് ശതമാനമായി താഴും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മാന്ദ്യം പിടിമുറുക്കിയെന്ന് വെളിപ്പെടുത്തുന്നതാണ് ലോകബാങ്കിന്റെ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സാമ്പത്തികസ്ഥിതിയെ കുറിച്ചുള്ള റിപ്പോർട്ട്. വളര്‍ച്ചയില്‍ നേപ്പാളിലും ബംഗ്ലാദേശിനും പിന്നിലാണ് ഇന്ത്യ.
നോട്ടുനിരോധനവും തയ്യാറെടുപ്പില്ലാതെ കൊണ്ടുവന്ന ചരക്ക് സേവന നികുതിയുമാണ് തകർച്ചയ്‌ക്ക് കാരണം. രാജ്യത്തെ ദാരിദ്ര്യം വർധിക്കും. കറന്റ് അക്കൗണ്ട് കമ്മി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 2.1 ശതമാനമായി വർധിച്ചു. കേന്ദ്രസർക്കാരിന്റെ പൊതുകടം വർധിച്ച് ജിഡിപിയുടെ 5.9 ശതമാനമായി. ഇത്രമേല്‍ ദുര്‍ബലമായ സാഹചര്യം സാമ്പത്തികരംഗത്ത് ഘടനാപരമായ പ്രതിസന്ധിക്ക് കാരണമാകുമെന്നും വളര്‍ച്ചയെ കാര്യമായി പിന്നോട്ടടിക്കുമെന്നും റിപ്പോർട്ട് വെളിപ്പെടുത്തി.