കണ്ണൂർ വെൽവിഷേർസ് ടീമും സന്മനസ്സുള്ള സംഘടനകളും ചേർന്ന് വളരെ കാലമായ് തെരുവിൽ അലഞ്ഞു തിരിയുന്ന മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു.
കണ്ണൂർ: കണ്ണൂരിലെ വിവിധ സംഘടനകളിലെ പ്രവർത്തകരും വെൽവിഷേസ് ഗ്രൂപ്പിൻ്റെയും കൂട്ടായ്മയോടെ വളരെ കാലമായ് തെരുവിൽ അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്ന മാനസിക വൈകല്യമുള്ള സ്ത്രീയെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു. കണ്ണൂർ ഡി.വൈ.എസ്.പി വേണുഗോപാലിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിൻ്റെ നിർദ്ദേശാനുസരണം കണ്ണൂരിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന മാനസ്സിക വൈകല്യമുള്ള സ്ത്രീയെ മുഴപ്പിലങ്ങാടുള്ള “നന്മ “ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന “തറവാട് ” ഹാപ്പി ഹോമിൽ (30/03/19) ന് എത്തിച്ച് അവിടെ പാർപ്പിച്ചു, ഈ പുണ്യ പ്രവൃത്തിക്ക് കണ്ണൂർ ട്രാഫിക്ക് സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് എ തളിയിലും, പൊതുപ്രവർത്തകയായ സാജിത ചൊവ്വ, തറവാട് ഹോമിലെ ഹാസിം, ആകാശ് പച്ച ചൊവ്വ, ബുഷ്റ അഴീക്കോട് (പിങ്ക് പോലീസ്) അനിത മുണ്ടേരി, നസ്രീൻ താണ, അനൂപ് മഞ്ചക്കണ്ടി കൊളച്ചേരി എന്നിവരും പങ്കു ചേർന്നു. പ്രളയ സമയത്ത് കണ്ണൂർ കലക്ട്രേറ്റിൽ സഹായ സഹകരണങ്ങൾ ചെയ്തവരുടെ വാട്സപ്പ് കൂട്ടായ്മയായ വെൽ വിഷേസ് ഗ്രൂപ്പിൽ കണ്ണൂർ ട്രാഫിക്ക് സീനിയർ പോലീസ് ഓഫീസർ രാജേഷ് എ തളിയിൽ ഈ സ്ത്രീയെക്കുറിച്ച് പരാമർശിച്ച വാട്സപ്പ് മെസ്സേജാണ് ഈ പുണ്യ പ്രവൃത്തിക്ക് വഴിയൊരുക്കിയത്.