കണ്ണൂർ കളക്ടർ വിളിച്ച സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്
കണ്ണൂർ: പാനൂർ പുല്ലൂക്കരയിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ സമാധാനയോഗത്തിൽ നിന്ന് യു.ഡി.എഫ് നേതാക്കൾ ഇറങ്ങിപ്പോയി.
മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് ജില്ലാ കലക്ടര്‍ സമാധാനയോഗം വിളിച്ചത്. രാവിലെ 11 മണിക്ക് കലക്ടറേറ്റിൽ തുടങ്ങിയ യോഗത്തിൽ നിന്നാണ് പൊലീസ് ഏകപക്ഷീയമായ നടപടി സ്വീകരിക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫ് നേതാക്കൾ ഇറങ്ങിപ്പോയത്.
ആയുധം വിതരണം നടത്തിയ ഡി.വൈ.എഫ്.ഐ നേതാവിനെ പറ്റി തെളിവ് നൽകിയിട്ടും നടപടിയെടുത്തില്ല. സമാധാനയോഗത്തിനെത്തിയത് കൊലയാളികളുടെ നേതാക്കളാണ്. ഇന്ന് എസ്.എസ്.എൽ.സി പരീക്ഷയുള്ള വിദ്യാർഥിയെ പോലും പോലീസ് കസ്റ്റഡിയിലെടുത്തു ലോക്കപ്പിൽ ഇട്ടു. യു.ഡി.എഫ് പ്രവർത്തകരെ തിരഞ്ഞു പിടിച്ച് മർദ്ദിക്കുന്നു. െ തളിവുകൾ നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ല. ഈ പൊലീസിൽ നിന്ന് നീതി ലഭിക്കുമെന്ന് വിശ്വാസമില്ലെന്നും അതിനാൽ കടുത്ത പ്രക്ഷോഭത്തിലേക്ക് പോകുകയാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.