പയ്യന്നൂർ ബോംബ്സ്ഫോടനം പ്രതികൾ റിമാൻ്റിൽ: കസ്റ്റഡി അപേക്ഷ ഇന്ന് നൽകും.മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു.
പയ്യന്നൂര്‍: പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ് നടത്തിയ കേസിൽ അറസ്റ്റിലായ രണ്ട് സിപിഎം പ്രവര്‍ത്തകരെ കോടതി റിമാൻ്റ് ചെയ്തു. കൃത്യത്തിൽ പങ്കെടുത്ത മുഖ്യ പ്രതിയെ കൂടി തിരിച്ചറിഞ്ഞു ഇയാൾ പോലീസിൻ്റെ വലയിലായി.
വെള്ളൂര്‍ കാറമേലിലെ ചുണ്ണാമ്പി ഹൗസില്‍ കശ്യപ് (23), പെരളംകൊഴുമ്മൽ പ്രാന്തന്‍ചാലിലെ അങ്ങാടി ഹൗസില്‍ ഗനില്‍ (25) എന്നിവരെയാണ് പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ മഹേഷ്. കെ.നായർ ഇന്നലെഅറസ്റ്റ് ചെയ്തിരുന്നത്. റിമാൻ്റിലായ പ്രതികളെ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിൻ്റെ ഭാഗമായി കസ്റ്റഡി അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് കോടതിയിൽ സമർപ്പിക്കും.
പ്രതികള്‍ പ്രധാന കേന്ദ്രങ്ങളിലെ നിരീക്ഷണ കാമറയില്‍ പ്പെടാതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടത്തിയിരുന്നതെങ്കിലും നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ പ്രതികളിലേക്കെത്താൻ പോലീസിന് മിഴി തുറന്നത്. അവസാന ഘട്ടത്തിൽ ലഭിച്ച നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളാണ് അക്രമികളെ പോലീസ് വലയിലാക്കിയത്.അക്രമത്തിനെത്തിയ മൂന്നാമനെ ഒരു വട്ടം ചോദ്യം ചെയ്ത പോലീസ് സംഘം വാഹനങ്ങൾ ഒളിപ്പിച്ചു വെച്ച സ്ഥലവും മറ്റും തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമം തുടങ്ങി. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച ശേഷം സ്റ്റീൽബോംബ് കൈമാറിയവരെ കുറിച്ചും അന്വേഷണം നടത്തും.
ഈ മാസം 12ന് പുലര്‍ച്ചെ യാണ് ആര്‍എസ്എസ് ജില്ലാകാര്യാലയമായ പയ്യന്നൂരിലെ രാഷ്ട്രമന്ദിരത്തിന് നേരെ ബോംബുസ്ഫോടനമുണ്ടായത്.