പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയാൻ കോടിയേരി
തെരഞ്ഞെടുപ്പ് കനത്ത പരാജയത്തിന് തൊട്ടുപിറകെ പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടത്തിന് കാരണമായ വിവാദങ്ങള്‍ക്കിടെ സിപിഎമ്മിന്റെ നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ലൈംഗിക പിഡന കേസിലും പാര്‍ട്ടി ശക്തി കേന്ദ്രമായ ആന്തൂരില്‍ പ്രവാസി വ്യവസായിക്ക് ആത്മഹത്യചെയ്യേണ്ടി വന്ന സംഭവത്തിലും എന്ത് നിലപാടായിരിക്കും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതിനിടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയെ അറിയിച്ചതായും സൂചനയുണ്ട്.സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇക്കാര്യത്തില്‍ പാര്‍ട്ടി ഒരു നിലാപാടും പറയേണ്ടതില്ലെന്നും ബിനോയ് വ്യക്തിപരമായി ആരോപണം നേരിടട്ടെ എന്നുമാണ് പാര്‍ട്ടി നേതാക്കാള്‍ പറയുന്നതെങ്കിലും അത്തരമൊരു സമീപനവുമായി പാര്‍ട്ടിക്ക് ഏറെ നാള്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. നേരത്തെയും വിവാദങ്ങളിലും കേസുകളിലും പെട്ട ആളാണ് ബിനോയ് കോടിയേരി. ഇയാളുടെ വരുമാന സ്രോതസുമായി ബന്ധപ്പെട്ട് ഇതിനകം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പരസ്യമായി വിശദീകരിക്കാതെ ഏറെനാള്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. കഴിഞ്ഞ വര്‍ഷമാണ് ദുബായില്‍ ചെക്ക് കേസുമായി ബന്ധപ്പെട്ട് ബിനോയിക്കെതിരെ ആരോപണം ഉയര്‍ന്നത്. കോടിക്കണക്കിന് രൂപയുമായി ബന്ധപ്പെട്ട ആരോപണം പിന്നീട് ഒത്തുതീര്‍ക്കുകയായിരുന്നു. അതിനുള്ള പണം എവിടുന്ന് കിട്ടി എന്ന ചോദ്യം അന്ന് തന്നെ ഉന്നയിക്കപ്പെട്ടതാണ്.