നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്യുന്ന ആള്‍ദൈവങ്ങളെ തൂക്കിലേറ്റണമെന്നു യോഗാഭ്യാസി ബാബാ രാംദേവ്
ഇത്തരക്കാരെ ജയിലില്‍ അടച്ചാല്‍ മാത്രം പോര, അവരെ തൂക്കിലേറ്റുകത്തന്നെ ചെയ്യണമെന്ന്
രാംദേവ് പറഞ്ഞു. എല്ലാ ജോലിക്കും അതിന്റേതായ പെരുമാറ്റച്ചട്ടങ്ങളും പരിമിതികളുണ്ട്. സന്യാസിമാര്‍ക്കും അതു ബാധകമാണ്. കാവിവേഷം ധരിച്ചതുകൊണ്ടു മാത്രം ഒരാളും മതനേതാവാകില്ല. പെരുമാറ്റരീതി വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.