ശക്തമായ മഴയും തിരക്കും; മഞ്ജുവിന്റെ മലകയറ്റം നാളത്തേയ്ക്കു മാറ്റി
പമ്പ: ശക്തമായ മഴയും തിരക്കും മൂലം കേരളാ ദളിത് മഹിളാ ഫെഡറേഷൻ നേതാവ് മഞ്ജുവിനെ ശബരിമലയിൽ എത്തിക്കാനുള്ള നീക്കത്തിൽനിന്നും പോലീസ് ഇന്നത്തേക്ക് പിൻമാറി.
ഞായറാഴ്ച രാവിലെ മലകയറാമെന്ന നിലപാടിലാണ് പോലീസ്. ഇക്കാര്യം മഞ്ജുവുമായി പോലീസ് സംസാരിച്ചു. ഇതിനെ തുടർന്ന് മലകയറുന്നത് മഞ്ജു അടുത്ത ദിവസത്തേക്കു മാറ്റിയതായാണ് അറിയുന്നത്.
ദളിത് സംഘടനാ നേതാവായതിനാൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. ഇതുമൂലം ഇവർക്ക് മലകയറുന്നതിനു സുരക്ഷ ഒരിക്കില്ലെന്നതരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പോലീസ് അറിയിച്ചു. നിയമസഭാ-പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച മഞ്ജു പഞ്ചായത്ത് അംഗം കൂടിയായി രുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു മഞ്ജു ശബരിമല കയറാൻ എത്തിയത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ തനിക്ക് സുരക്ഷ ഒരുക്കണമെന്നും മഞ്ജു ആവശ്യപ്പെട്ടിരുന്നു.
ഇതേതുടർന്നു ഉന്നതതല പോലീസ് ഉദ്യോഗസ്ഥർ പമ്പയിൽ യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. അതേസമയം മഞ്ജുവിനെ തിരെ ഭക്തർ പമ്പയിൽ നാമജപ പ്രതിഷേധം സംഘടിപ്പിച്ചു.