കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് ;സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി തീരുമാനിക്കും

0

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തീയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും. കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം പാസായതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ കളക്‌ടര്‍ ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറും. തുടര്‍ന്ന് കമ്മീഷന്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. പുതിയ മേയര്‍ക്കുവേണ്ടിയുള്ള നോട്ടിഫിക്കേഷന്‍ പുറത്തിറക്കും. വരണാധികാരിയെ ചുമതലപ്പെടുത്തിയതിനാല്‍ ഏഴുദിവസത്തെ നോട്ടീസ് നല്‍കി തെരഞ്ഞെടുപ്പ് നടത്തും. എല്ലാ നടപടികളും മൂന്നാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണം. നിലവില്‍ ഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ് ആണ് ആക്‌ടിംഗ് മേയറായി തുടരുന്നത്.കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനാണ് മേയര്‍ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ഔദ്യോഗികമായി സ്ഥാനാര്‍ഥിയെ തീരുമാനിക്കും.പിന്നീട് യുഡിഎഫ് യോഗം ഇത് അംഗീകരിക്കും.രണ്ടാം ടേമില്‍ ലീഗിനാണ് മേയര്‍സ്ഥാനം. ഡപ്യൂട്ടി മേയര്‍ സ്ഥാനം രാഗേഷിനുതന്നെയായിരിക്കും. അഞ്ചു വനിതകളാണ് സിപിഎം കൗണ്‍സിലര്‍മാരായുള്ളത്. മേയര്‍ തെരഞ്ഞെടുപ്പില്‍ ഇ.പി.ലതയെ ഇനി മത്സരിപ്പിക്കില്ല. അവിശ്വാസപ്രമേയം പാസാക്കാന്‍ 28 അംഗങ്ങള്‍ വേണ്ടിവന്നെങ്കിലും മേയര്‍ സ്ഥാനാര്‍ഥി വിജയിക്കാന്‍ പങ്കെടുത്തതിലെ ആകെ അംഗങ്ങളുടെ ഭൂരിപക്ഷം മാത്രം മതിയാകും. എടക്കാട് ഡിവിഷന്‍ പ്രതിനിധിയുടെ മരണത്തോടെ എല്‍ഡിഎഫിന് ഇപ്പോള്‍ 26 അംഗങ്ങളെ ഉള്ളൂ. ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷിന്‍റെ വോട്ടില്ലാതെ തന്നെ കൗണ്‍സിലില്‍ യുഡിഎഫിന് 27 അംഗങ്ങളുണ്ട്. ഡപ്യൂട്ടി മേയര്‍ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും സിപിഎം നേതാക്കള്‍ നേരത്തെ തീരുമാനിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. കോര്‍പറേഷനുമായി ബന്ധപ്പെട്ട് സിപിഎമ്മിന്‍റെ യോഗം ഇന്നു ചേരുന്നുണ്ട്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി വീതം വയ്പിനെ ചൊല്ലി കോണ്‍ഗ്രസും ലീഗും തമ്മില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading