വടകരയിൽ പൊലീസുകാരൻ്റെ വീട്ടിൽ ഉഗ്ര സ്ഫോടനം; കാറും വീടും തകർന്നു
വടകരയിൽ പൊലീസുകാരൻ്റെ വീട്ടിൽ ഉഗ്രസ്ഫോടനം. കാറും വീടും തകർന്നു .
ഗ്യാസ് സിലിണ്ടറുകൾ പൊട്ടിതെറിച്ചതെന്ന് വീട്ടുകാർ എന്നാൽ വെടിമരുന്നിൻ്റെ ഗന്ധമായിരുന്നുവെന്ന് നാട്ടുകാർ.
കരിമ്പനപ്പാലത്തിനടുത്ത് ഇന്നലെ രാത്രി ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ നാടിനെനടുക്കിയ സ്ഫോടനത്തിൽ വീടും കാറും ഭാഗികമായി തകർന്നു.
രാത്രി പത്തേ നാൽപതോടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്. കളരിയുള്ളതിൽ ഭാഗത്തെ ചിത്ര ഹൗസിൽ പൊലീസ്സുകാരൻ്റെ വീട്ടിലാണ് സംഭവം.
അതിശക്തമായ സ്ഫോടനശബ്ദം കിലോമീറ്റുകളോടം കേട്ടു. സമീപ പ്രദേശങ്ങളെല്ലാം കുലുങ്ങിയ പ്രതീതിയായിരുന്നു.
പല വീടുകളുടെയും ജനലും വാതിലും ഭൂമികുലുക്കത്തിൽ പോലെ ഇളകി. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിടരുന്നു.
വീട്ടിനു പുറത്തുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടർ പൊട്ടിയതെന്നാണ് ആദ്യം പുറത്തു വന്ന വിവരം.
എന്നാൽ വെടിമരുന്നിൻ്റെ രൂക്ഷ ഗന്ധം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നത്.
റൂറൽ പൊലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെയാണ് സംഭവം. കേസെടുത്ത് സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകിയതായി റൂറൽ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ് പറഞ്ഞു..