വരാപ്പുഴ പീഡനക്കേസില്‍ പ്രതിയായിരുന്ന കണ്ണൂര്‍ സ്വദേശിയെ മഹാരാഷ്ട്രയില്‍ കൊന്ന് കിണറ്റില്‍ തള്ളി

പയ്യന്നൂർ: വരാപ്പുഴ പീഡന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പയ്യന്നൂർ ചെറുപുഴസ്വദേശി രാമപുരത്തെനുഴവൻ
വിനോദ് കുമാറിനെയാണ് കൊലപ്പെടുത്തി യശേഷം കിണറ്റിൽതള്ളിയ നിലയിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കാശിദ് ഗ്രാമത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്തെ റിസോർട്ടിലെ മസാജ് പാർലറിൽ ജോലിചെയ്തുവരികയായിരുന്നു വിനോദ് കുമാർ. റിസോർട്ടിനടുത്തുള്ള ആദിവാസി കോളനിയിൽ വെച്ച് മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
അടിച്ചുകൊന്നു മൃതദേഹത്തിൽ കല്ലുകെട്ടി കിണറ്റിൽ തള്ളിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് കൗമാരക്കാരനുൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ എട്ടിനാണ് കിണറിൽ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിലാണ് പോലീസ്ആളെ തിരിച്ചറിയുന്നത്. ബന്ധുക്കളുടെ അനുമതിയോടെ മൃതദേഹം റായ്ഗഡിൽ സംസ്കരിച്ചു.