കണ്ണൂരിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് 39 പേർക്ക് ;6 പേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധ

0

ജില്ലയില്‍ 39 പേര്‍ക്ക് ഇന്ന് (ജൂലൈ 18) കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ എട്ടു പേര്‍ വിദേശത്തു നിന്നും 24 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആറു പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ ഡിഎസ്‌സി ജീവനക്കാരനാണ്. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 35 പേര്‍ ഇന്നലെ രോഗമുക്തരായി.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 25ന് ദുബൈയില്‍ നിന്ന് ഫ്‌ളൈ ദുബൈ വിമാനത്തിലെത്തിയ ചെറുതാഴം സ്വദേശി 34കാരന്‍, 26ന് ദുബൈയില്‍ നിന്ന് എഫ് സെഡ് 4811 വിമാനത്തിലെത്തിയ കൂത്തുപറമ്പ് സ്വദേശി 27കാരന്‍, ജൂലൈ 14ന് ഖത്തറില്‍ നിന്ന് 8 711 വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 40കാരന്‍, അന്നേദിവസം മസ്‌ക്കറ്റില്‍ നിന്ന് എസ്ജി 9918 വിമാനത്തിലെത്തിയ ശ്രീകണ്ഠാപുരം സ്വദേശി 25കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 24ന് ദുബൈയില്‍ നിന്ന് എഫ്‌സെഡ് 8911 വിമാനത്തിലെത്തിയ ഇരിക്കൂര്‍ സ്വദേശി 25കാരന്‍, ജൂലൈ രണ്ടിന് ഖത്തറില്‍ നിന്ന് എസ്ജി 9744 വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശി 25കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 30ന് അബൂദബിയില്‍ നിന്ന് ഐഎക്‌സ് 1452 വിമാനത്തിലെത്തിയ പേരാവൂര്‍ സ്വദേശി 40കാരന്‍, ജൂലൈ ഒന്നിന് ഒമാനില്‍ നിന്നുള്ള സലാം എയര്‍വെയ്‌സില്‍ ആന്തൂര്‍ സ്വദേശി 43കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ ആറിന് ഹൈദരാബാദ് വഴി 6 7225 വിമാനത്തിലെത്തിയ ഏഴിമല നാവിക അക്കാദമി ഉദ്യോഗസ്ഥനായ ഒഡീഷ സ്വദേശി 30കാരന്‍, ജൂലൈ 15ന് പശ്ചിമ ബംഗാളില്‍ നിന്ന് ഹൈദരാബാദ് വഴി 6 7225 വിമാനത്തിലെത്തിയ ഏഴോം സ്വദേശി 60കാരി, ജൂലൈ 13ന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ മട്ടന്നൂര്‍ സ്വദേശി 27കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂലൈ മൂന്നിന് രാജസ്ഥാനില്‍ നിന്നെത്തിയ നടുവില്‍ സ്വദേശി 33കാരന്‍, ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 30ന് എത്തിയ അഞ്ചരക്കണ്ടി സ്വദേശികളായ 36കാരന്‍, 18കാരന്‍, 42കാരന്‍, ജൂലൈ ആറിന് എത്തിയ കടമ്പൂര്‍ സ്വദേശി 26കാരന്‍, 13ന് എത്തിയ ഇരിട്ടി സ്വദേശി 45കാരന്‍, 14ന് എത്തിയ കീഴൂര്‍ ചാവശ്ശേരി സ്വദേശി 26കാരന്‍, പായം സ്വദേശി 26കാരന്‍, 15ന് എത്തിയ ചെമ്പിലോട് സ്വദേശികളായ 25കാരന്‍, 26കാരന്‍, 23കാരന്‍, 39കാരന്‍, 24കാരന്‍, അയ്യന്‍കുന്ന് സ്വദേശികളായ 32കാരി, 62കാരി, ഒരു വയസ്സുകാരി, 38കാരന്‍, കുന്നോത്ത്പറമ്പ് സ്വദേശി 52കാരന്‍, 16ന് എത്തിയ ചെമ്പിലോട് സ്വദേശി 31കാരന്‍, ജൂലൈ ആറിന് നേത്രാവതി എക്സ്പ്രസില്‍ മുംബൈയില്‍ നിന്ന് എത്തിയ തില്ലങ്കേരി സ്വദേശി 47കാരന്‍, 12ന് പൂനെയില്‍ നിന്നെത്തിയ ചൊക്ലി സ്വദേശി 45കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.
പാനൂര്‍ സ്വദേശി നാലു വയസ്സുകാരി, മട്ടന്നൂര്‍ സ്വദേശി 16കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 43കാരന്‍, കിണവക്കല്‍ സ്വദേശി 43കാരി, പയ്യന്നൂര്‍ സ്വദേശി 21കാരന്‍, കുന്നോത്തുപറമ്പ് സ്വദേശി 19കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. പുതുതായി രോഗം സ്ഥിരീകരിച്ച ഡിഎസ്‌സി ഉദ്യോഗസ്ഥന്‍ തമിഴ്നാട് സ്വദേശിയാണ്. 
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 866 ആയി. ഇതില്‍ 511 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി 65 കാരന്‍, പയ്യന്നൂര്‍ സ്വദേശി 26കാരന്‍, ചൊക്ലി സ്വദേശി 47കാരന്‍, അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന പരിയാരം സ്വദേശി 40കാരന്‍, തലശ്ശേരി സ്വദേശി 47കാരന്‍, ആന്തൂര്‍ സ്വദേശി 50കാരന്‍, കോട്ടയം മലബാര്‍ സ്വദേശി നാലുവയസ്സുകാരി, പാനൂര്‍ സ്വദേശി 41കാരന്‍, നാറാത്ത് സ്വദേശി 30കാരന്‍, രാമന്തളി സ്വദേശികളായ 53കാരി, 56കാരന്‍, എടക്കാട് സ്വദേശി 42കാരന്‍, കോളയാട് സ്വദേശി 29കാരി, ചേലോറ സ്വദേശി 63കാരന്‍, ചെറുകുന്ന് സ്വദേശി 48കാരന്‍, കൂത്തുപറമ്പ് സ്വദേശി 50കാരന്‍, മൊകേരി സ്വദേശി 46കാരന്‍, കൊളച്ചേരി സ്വദേശി 60കാരന്‍, കുറുമാത്തൂര്‍ സ്വദേശികളായ 49കാരന്‍, 55കാരന്‍, മാലൂര്‍ സ്വദേശി 43കാരന്‍, ചെറുപുഴ സ്വദേശി 32കാരന്‍, 13 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി വീുകളിലേക്ക് മടങ്ങിയത്.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20153 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 237 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 92 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 38 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ എട്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 51 പേരും വീടുകളില്‍ 19704 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 21070 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 20070 എണ്ണത്തിന്റെ ഫലം വന്നു. 1000 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading