കണ്ണൂര്‍ ടൗണ്‍പോലീസ് സ്‌റ്റേഷനില്‍ പരാതിക്കാരിക്കും സിഐക്കും നേരെ കൈയ്യേറ്റം; യുവാവ് അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ പരാതിക്കാര്യം സംസാരിച്ചുകൊണ്ടിരിക്കെ എതിര്‍കക്ഷിയായ യുവാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹനെയും പരാതിക്കാരിയായ യുവതിയെയും കൈയ്യേറ്റംചെയ്തതായി പരാതി. പരിക്കേറ്റബിനുമോഹന്‍ ജില്ലാആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തില്‍ കണ്ണൂര്‍ ബാങ്ക് റോഡില്‍ വി.കെ. ആര്‍ഡ്രഗ് ലൈസന്‍സെന്ന സ്ഥാപനം നടത്തുന്ന പളളിക്കുന്ന് പന്നേന്‍പാറ ഓര്‍ക്കിഡില്‍ ഷരീഫിനെ(42) പോലീസ് അറസ്റ്റു ചെയ്തു. വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.
സ്‌റ്റേഷനില്‍ ലഭിച്ച കാണിച്ചേരി സ്വദേശിനിയായ യുവതിയുടെ പരാതിയെ കുറിച്ചു അന്വേഷിക്കാന്‍ എതിര്‍കക്ഷിയായ ഷരീഫിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു. പരാതിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഇയാള്‍പരാതിക്കാരിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതു തടയുന്നതിനിടെ പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹനെയും ഷെരീഫ് കൈയ്യേറ്റം ചെയ്തുവെന്നാണ് പരാതി.
സിഐയ്ക്കു കൈകൊണ്ടാണ് മര്‍ദ്ദനമേറ്റത്. അക്രമാസക്തനായ ഷെരീഫിനെ സ്‌റ്റേഷനിലുണ്ടായിരുന്ന മറ്റു പോലീസുകാര്‍ ബലം പ്രയോഗിച്ചു അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോലിസിന്‍റെഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു കേസെടുത്തുകോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.