കൊട്ടിയൂർ പീഡനക്കേസ്: വൈദികന് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതെന്ന് സുപ്രിം കോടതി
കൊട്ടിയൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വൈദികന് ഉള്‍പ്പെടെയുള്ളവര്‍ക്ക്
എതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതെന്ന് സുപ്രിം കോടതി.
കൊട്ടിയൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വൈദികന് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതെന്ന് സുപ്രിം കോടതി. കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഈ മാസം 26 ന് സുപ്രിം കോടതി വാദം കേള്‍ക്കും. ഓഗസ്റ്റ് ഒന്നിന് വിചാരണ തുടങ്ങാന്‍ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കോടതി നടപടി.
കൊട്ടിയൂര്‍ പീഡന കേസിലെ മൂന്ന്, നാല്, അഞ്ച്, ഒന്‍പത് പ്രതികളായ സിസ്റ്റര്‍ ഡോക്ടര്‍ ടെസ്സി തോമസ്,ഡോക്ടര്‍ ഹൈദരാലി,സിസ്റ്റര്‍ ആന്‍സി മാത്യു, ഫാദര്‍ തോമസ് തേരകം എന്നിവരാണ് വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കുറ്റപത്രം റദ്ദാക്കാനായി നല്കിയ ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെ വിചാരണ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.