കണ്ണൂരിൽ കൂടെ ജോലിക്കെത്തിയ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടി കണ്ണൂർ ടൗൺ പോലീസ്.
കണ്ണൂർ: കണ്ണൂരിൽ കൂടെ ജോലിക്കെത്തിയ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് 24 മണിക്കൂറിനുള്ളിൽ പിടികൂടി. തിരുവനന്തപുരം സ്വദേശി രതീഷ് (39) ആണ് കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പിഎ ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുൻസിപ്പൽ സ്കൂൾ കോമ്പൗണ്ടിൽ വെച്ച് തൃശൂർ സ്വദേശികളായ രണ്ട് യുവാക്കൾക്ക് കുത്തേറ്റിരുന്നു. തൃശൂർ അത്താണിയിലെ ഉദയൻ്റെ മകൻ എം.വി.ജിനു (26), തൃശൂർ നടുത്തറ നെല്ലിക്കുന്നിലെ ബിനോയിയുടെ മകൻ വി.വി. അക്ഷയ് (21) എന്നിവർക്കാണ് കുത്തേറ്റത്. ഒരാൾക്ക് ജനനേന്ദ്രിയത്തിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട തിരുവനന്തപുരം വർക്കലമുട്ടപ്പാലം സ്വദേശി ചാരുവിള പുത്തൻവീട്ടിൽ ആർ. രതീഷിനെ (39) ടൗൺ പോലീസ് വധശ്രമത്തിന് അറസ്റ്റ് ചെയ്തു . കുത്തേറ്റ പരിക്കുകളോടെ യുവാക്കളിൽ ഒരാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും സുഹൃത്തിനെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.