ഫിനാൻസ് കമ്പനിയിൽ നിന്ന് ലോണെടുത്ത് വാഹനം കൈപറ്റിയ ശേഷം വ്യാജ നമ്പർ പതിച്ച് വില്പന നടത്തുന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ
കാഞ്ഞങ്ങാട്: ഫിനാൻസ് കമ്പനിയിൽ നിന്ന് ലോണെടുത്ത് വാഹനം കൈപറ്റിയ ശേഷം വ്യാജ നമ്പർ പതിച്ച് വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളായ രണ്ടു പേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് പെരിയ സ്വദേശി യ ദുനന്ദൻ .പി.എസ്(21) ,വയനാട് പനമരം സ്വദേശി കുറങ്ങോടൻ ഇർഫാൻ എന്നറിയാൻ (19) എന്നിവരെയാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈനിൻ്റെ നേതൃത്വത്തിൽ എസ് ഐ.ബാവ അക്കരക്കാരൻ, എ.എസ്.ഐ.ജോസഫ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.തട്ടിപ്പു സംഘത്തിലെ ഇർഫാനെ വയനാട്ടിൽ വെച്ചാണ് പോലീസ് സംഘം പിടികൂടിയത്. ഒരു ലക്ഷം രൂപ വരെ വിലക്കെടുത്ത വാഹനം ഫിനാൻസ് കമ്പനി അറിയാതെ ഒ എൽ എക്സ് മാതൃകയിൽ25,000 രൂപക്കാണ് ഇവർ വ്യാജ നമ്പർ പതിച്ച് വില്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.ഇക്കഴിഞ്ഞ ഡിസമ്പർ 6 ന് അതിഞ്ഞാലിൽ വെച്ച് മുഹമ്മദ് മിജാദ് എന്ന കുട്ടിയുടെ
വാഹന അപകടവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ച വാഹനത്തിന് വ്യാജ നമ്പർ പ്ലേറ്റാണെന്ന് തിരിച്ചറിഞ്ഞത്. സ്വകാര്യ ഫൈനാൻസുകാരെ കബളിപ്പിച്ച് തട്ടിപ്പു നടത്തി വിലസുന്ന വൻ സംഘത്തിലെ മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.