റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ രാജി വെച്ചു…
ആർ ബി ഐ ഗവർണർ ഊർജിത് പട്ടേൽ രാജിവെച്ചു.വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്നാണ് വിശദീകരണം.കേന്ദ്ര ധനമന്ത്രാലയവുമായി കഴിഞ്ഞ കുറേ ദിവസങ്ങളായി പട്ടേല്‍ അഭിപ്രായ വ്യത്യാസത്തിലായിരുന്നു. . ചെറുകിട-ഇടത്തരം സംരംഭകര്‍ക്കു നല്‍കുന്ന വായ്പാ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയമാണ് ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമാകാന്‍ കാരണമായത്. വായ്പ നല്‍കുന്നതില്‍നിന്ന് അലഹബാദ് ബാങ്ക്, യു.ബി.ഐ, കോര്‍പറേഷന്‍ ബാങ്ക്, ഐ.ഡി.ബി.ഐ, യുകോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, ദേന ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ 11 ബാങ്കുകളെ ആര്‍.ബി.ഐ തടഞ്ഞിരുന്നു.
ഇതാണ് കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.
വായ്പാ തടസം നീക്കുന്നതിന് ആര്‍.ബി.ഐക്കുമേല്‍ സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദമുണ്ട്. രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ആര്‍.ബി.ഐയുടെ കരുതല്‍ ധനത്തില്‍നിന്ന് 3.6 ലക്ഷം കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മന്ദീഭവിച്ച സാമ്ബത്തിക രംഗം പുനരുജ്ജീവിപ്പിക്കുന്നതിനു വേണ്ടിയാണിതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. ഇതും സര്‍ക്കാരുമായുള്ള തര്‍ക്കത്തിനു കാരണമായി