മുസ്ലിം ലീഗ് എംഎൽഎ കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ
മുസ്ലിം ലീഗ് എംഎൽഎ കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. രണ്ടാഴ്ചത്തേക്കാണ് വിധിക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. അതേസമയം ഒരാഴ്ചയ്ക്കകം 50,000 രൂപ കെട്ടിവയ്ക്കാനും കോടതി നിർദേശിച്ചു.
ഹൈക്കോടതി ഉത്തരവിനെതിരെ താൻ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും അതിനാൽ വിധി താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഷാജി സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി വിധി.
കേസ് ചൊവ്വാഴ്ച വീണ്ടും കോടതി പരിഗണിക്കും. ജസ്റ്റീസ് പി.ഡി. രാജൻ ഉൾപ്പെട്ട ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്. ഇതേ ബെഞ്ചാണ് ഷാജിയെ അയോഗ്യനാക്കിയതും.
ഷാജിക്ക് ഈ കാലയളവിൽ ഒൗദ്യോഗിക ചുതലകൾ വഹിക്കാൻ അനുവദിക്കരുതെന്ന നികേഷ്കുമാറിന്റെ ആവശ്യവും കോടതി തള്ളി. ഇക്കാര്യം ചൊവ്വാഴ്ച പരിഗണിക്കാമെന്നും കോടതി നിരീക്ഷിച്ചു.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ നേടുന്നതിന് ഷാജി വർഗീയ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാജിയെ ഇന്ന് ഹൈക്കോടതി അയോഗ്യനാക്കിയത്. നികേഷ്കുമാർ നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി.