അമ്പാടിമുക്ക് അക്രമം: മൂന്നു പേരെ തിരിച്ചറിഞ്ഞു
കണ്ണൂർ: തളാപ്പ് അമ്പാടിമുക്കിൽ ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ മൂന്നു സിപിഎം പ്രവർത്തകർക്കു പരിക്കേറ്റ സംഭവത്തിൽ പ്രതികളായ മൂന്നുപേരെ പോലീസ് തിരിച്ചറിഞ്ഞു.
മേലെചൊവ്വയിലെ കിരണിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രതികൾക്കായി വ്യാപക റെയ്ഡ് നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രി ഒൻപതോടെ തളാപ്പ് അന്പാടിമുക്കിലായിരുന്നു സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രശാന്തൻ, വൈശാഖ്, ഉണ്ണി എന്നിവർക്കു നേരേയെണ് അക്രമമുണ്ടായത്. പ്രശാന്തന് അരയ്ക്കു കുത്തേറ്റ നിലയിലും മറ്റുള്ളവർക്കു തലയ്ക്കുമാണു പരിക്കേറ്റത്.
മുഖംമൂടിയണിഞ്ഞ് അക്രമിക്കാനെത്തിയവരുടെ മുഖംമുടി അഴിഞ്ഞുവീണതിനെ തുടർന്നു പ്രതികളെ തിരിച്ചറിഞ്ഞതായി പരിക്കേറ്റവർ പറഞ്ഞു. അക്രമത്തിനു മുന്പ് കണ്ണൂർ തളാപ്പ് കൃഷ്ണ ടാക്കീസിനു സമീപം വച്ച് കിരണും അക്രമത്തിനിരയായവരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു. വ്യക്തിപരമായ പ്രശ്നം പിന്നീട് രാഷ്ട്രീയത്തിൽ കലാശിക്കുകയായിരുന്നു. കിരണിന്റെ നേതൃത്വത്തിലുള്ള 15 പേരാണ് ആക്രമിച്ചതെന്ന് സിപിഎം പ്രവർത്തകർ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.