വേനൽ മഴയിൽ വ്യാപക നാശനഷ്ടം; തലായി മാക്കൂട്ടം ഭാഗങ്ങളിൽ 14 വീടുകൾ തകർന്നു
തലശ്ശേരി: വേനൽ മഴയിലും ശക്തമായ കാറ്റിലും തീര ദേശത്ത് വ്യാപക നാശനഷ്ടം . തലായി , മാക്കുട്ടം ഭാഗങ്ങളിൽ 14 വീടുകൾക്ക് പൂർണ്ണമായും ഭാഗികമായും കേടുപാടുകൾ സംഭവിച്ചു . തീരദേശ പോലീസ് സ്റ്റേഷന് സമീപത്തുള്ള ഏഴോളം വീടുകൾ ശക്തമായ കാറ്റിലും മഴയിലുമാണ് തകർന്നത് . കാറ്റിൽ വീടിന്റെ സമീപത്തുള്ള വലിയ ചന്തമരം [പൂവരശ് ] ഓടിട്ട മേൽക്കൂരയിൽ വീണാണ് ഒരു വീട് പൂർണ്ണമായി തകർന്നത് . തിങ്കളാഴ്ച വൈകിട്ട് ആറോടെ ആഞ്ഞടിച്ച ചുഴലി സമാന കാറ്റാണ് അപകടം വിതച്ചത് . ആൾ താമസമു ള്ളതാണെങ്കിലും വീട്ടിലെ ആർക്കും പരുക്കില്ല . ചിലയിടങ്ങളിൽ വൈദ്യുതി തൂണുകൾ കടപുഴകി വീണു . തലായിൽ പുതിയ പുരയിൽ സരോജനി , മയ്യഴിക്കാരന്റവിട മനോജ് , പുളിക്കലിൽ രതീശൻ എന്നിവരുടെ വീടുകളാണ് തകർന്നത് . പുളിക്കൂലിലെ മനോജ് , സതി , സ്മിതാ നിവാസിൽ അജിത , കുറച്ചിക്കാരന്റെ വിട ഊർമിള എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു . ഏതാണ്ട് 10 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതാ കണക്കാക്കുന്നു . വീടിന് മുകളിൽ വീണ മരം മുറിച്ചു മരം മുറിക്കാരനായ സത്യന് കൈക്ക് പരുക്കേറ്റു . സ്ഥലം എം.എൽ.എ.അഡ്വ.എ.എൻ ഷംസീർ , നഗരസഭാ അധ്യക്ഷ ജമുനാ റാണി , വാർഡ് കൗൺസിലർ കെ . അജേഷ് , കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.പി അരവിന്ദാക്ഷൻ , നേതാക്കളായ സി.ടി സജിത്ത് , ഇ.വി വിജ യകൃഷ്ണൻ കെ.ശിവദാസൻ , എം.വി.സതീശൻ , ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ് , കെ.അനിൽകുമാർ , റവ ന്യൂ , നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ അപകടസ്ഥലം സ ന്ദർശിച്ചു . സംഭവത്തിൽ ഇടപെട്ട് അടിയന്തിര ആശ്വാസ നട പടികൾ സ്വീകരിക്കാൻ കെ.മുരളീധരൻ എം.പി.കലക്ടറോട് ആവശ്യപ്പെട്ടു .