‘ലൈറ്റ് ഓഫ് ഖുർആൻ’ അഖിലേന്ത്യാ ഖുർആൻ പാരായണ മത്സരം കണ്ണൂർ ജില്ലയിലെ പുറത്തീലിൽ വെച്ച് നടക്കും.
കണ്ണൂർ: ‘ലൈറ്റ് ഓഫ് ഖുർആൻ’ അഖിലേന്ത്യാ ഖുർആൻ പാരായണ മത്സരം കണ്ണൂർ ജില്ലയിലെ പുറത്തീലിൽ നടക്കും. ‘യുവ സമൂഹത്തെ ഖുർആൻ ആസ്വാദനത്തിന്റെ വഴിയിലേക്കടുപ്പിക്കുക’ എന്ന ലക്ഷ്യത്തോടെ നടക്കുന്ന അഖിലേന്ത്യാ ഖുർആൻ പാരായണ മൽസരം ഒക്ടോബർ 6,7 ഞായർ, തിങ്കൾ ദിവസങ്ങളിലാണ് നടക്കുന്നത്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്ത ആയിരത്തോളം മൽസരാർത്ഥികളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്ന നൂറു പേരാണ് മൽസരത്തിൽ മാറ്റുരക്കുക. ആദ്യ ദിവസമായ ഞായറാഴ്ച ഓഡിഷൻ റൗണ്ടും അടുത്ത ദിവസം സെമിഫൈനൽ, ഫൈനൽ എന്നീ നിലയിലായിരിക്കും പരിപാടി നടക്കുക. ഞായറാഴ്ച രാത്രി ആലിക്കുഞ്ഞി അമാനിയും തിങ്കളാഴ്ച രാത്രി യഹ്‌യ ബാഖവി പുഴക്കരയും പ്രഭാഷണം നടത്തും. ലൈറ്റ് ഓഫ് ഖുർആൻ ബെസ്റ്റ് റെസീറ്റർ അവാർഡ് ദാനവും നടക്കും. ഖുർആൻ പാരായണം നടത്താൻ അവസരം ലഭിക്കാത്തവർക്ക് ഓൺലൈൻ വഴി ഖുർആൻ ക്ലാസുകൾ നൽകുക, ഖുർആൻ പഠിതാക്കൾക്കും അധ്യാപകർക്കും സേവനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ലൈറ്റ് ഓഫ് ഖുർആനിനുള്ളതെന്ന് സംഘാടകരായ അഹ്മദ് കബീർ അൽബാനി, നാഷണൽ കോർഡിനേറ്റർ ഹുദൈഫ് നാലാങ്കേരി, സിയാദ് കൊല്ലം എന്നിവർ അറിയിച്ചു.
✍🏻| അബൂബക്കർ പുറത്തീൽ.